International
വാഷിംഗ്ടൺ: യുഎസ് രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനായി വോട്ട് ചെയ്യണമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രവിജയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ കൊണ്ടുവന്നതാണിതെന്നും തങ്ങൾക്ക് ഒളിക്കാനൊന്നുമില്ലെന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടെന്ന തരത്തിൽ ചില ഇ-മെയിലുകൾ പുറത്തുവന്നിരുന്നു. ഫയലുകളെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിൽ വളരെ വലിയ സംഘട്ടനമാണ് നടന്നത്. ഇവ പുറത്തുവിടണമെന്നു വാദിക്കുന്നവർക്ക് ആവശ്യത്തിലേറെ പിന്തുണയുണ്ടെന്നതിന്റെ സൂചനയാണു ട്രംപിന്റെ അപൂർവമായ പിന്മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.
രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ട്രംപ് ഏതെങ്കിലും വിഷയത്തിൽ ഇത്തരത്തിൽ പിന്നോട്ടുമാറുന്നത്. ജയിലിൽ ച്ച് ജെഫ്രി എപ്സ്റ്റീൻ മരിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിലെ നിർണായക വിവരങ്ങൾ പുറത്തുവിടാൻ ഈ ബിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെ നിർബന്ധിതരാക്കുമെന്നാണ് കരുതപ്പെടുന്നത്.